Friday, October 25, 2013

ഈ വിശുദ്ധനെ പരിചപ്പെടാം... പരിചയപ്പെടുത്താം....

ഈ വിശുദ്ധനെ പരിചപ്പെടാം... പരിചയപ്പെടുത്താം....
ജോസ് സാൻഷെസ് ദെൽ റിയൊ
 Written by  ബിനു എ. ജി   

നിരീശ്വരവാദിയായിരുന്ന പ്ലുട്ടാർക്കോ എലിയാസ് കാലസ് മെക്‌സിക്കൻ പ്രസിഡന്റായിരുന്ന കാലത്ത് അവിടുത്തെ ക്രിസ്ത്യനികൾക്ക് ഏറെ സഹിക്കേണ്ടി വന്നു. ക്രിസ്തീയ വിശ്വാസത്തെ തകർക്കുന്നതിനായി കൊടിയ പീഡനങ്ങൾ അഴിച്ചു വിട്ടു. അവസാനം ക്രിസ്‌തേരോ എന്നറിയപ്പെടുന്ന കത്തോലിക്കാ വിശ്വാസികളും പ്രസിഡന്റ് പ്ലുട്ടാർക്കോയുടെ നിരീശ്വര പ്രസ്ഥാനവും തമ്മിൽ യുദ്ധം നടന്നു.  അപ്പോൾ ജോസ് സാൻഷെസ് ദെൽ റിയോയ്ക്ക് പതിമൂന്ന് വയസ് മാത്രം പ്രായം. കത്തോലിക്കാ സഭയെ  പീഡിപ്പിക്കുന്നത് ബാലനായ ജോസിന് കണ്ടുനില്ക്കാനായില്ല. ക്രിസ്തീയ സൈന്യത്തിൽ ചേർന്ന് യുദ്ധത്തിൽ ഏർപ്പെടാൻ തന്നെ അനുവദിക്കണമെന്ന് ജോസ് ജനറലിനോട് ആവശ്യപ്പെട്ടു. പ്രായം തികയാത്ത ജോസിന്റ ആവശ്യം ബാലിശമായി  ജനറലിന് തോന്നി. സായുധ സേനയിൽ ചെരാൻ ജോസ് ആഗ്രഹിച്ചതിന്റെ പിന്നിലെ യഥാർത്ഥ ലക്ഷ്യം ജനറലിന് മനസിലായിരുന്നില്ല. സഭയെ പീഡിപ്പിക്കുന്ന ശക്തികൾക്കെതിരെ പോരാടാനാ യിരുന്നു ജോസ് പട്ടാളത്തിൽ ചേരാനാഗ്രഹിച്ചത്. മമ്മാ ഞാൻ സഭയ്ക്ക് വേണ്ടി യുദ്ധം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക്  താങ്ങാൻ കഴിഞ്ഞില്ല. മകനെ കണ്ട് കൊതി തീരാത്ത അമ്മയ്ക്ക് നെഞ്ചു പിടയുന്ന വേദനയായിരുന്നു ആ വാക്കുകൾ. അമ്മ അവനോട് പറഞ്ഞു,  ''നിന്നെ കണ്ടു കൊതിതീർന്നിട്ടില്ല. നിന്നെ യുദ്ധത്തിനയച്ച് മരണം കാണാൻ എനിക്കാവില്ല''...അവന്റെ അമ്മ തേങ്ങി..അമ്മയുടെ കരച്ചിൽ കണ്ട് അവൻ പറഞ്ഞു, ''അമ്മേ, എത്രയും വേഗം സ്വർഗത്തിൽ എത്തിച്ചേരാനാണ് എനിക്കാഗ്രഹം അതിൽ നിന്നും എന്നെ തടയരുത.്'' അവന്റെ നിർബന്ധം കണ്ട്  ജനറൽ അവനെ യുദ്ധ മുന്നണിയിലെ കൊടിപിടിക്കുന്ന ജോലി ഏല്പിച്ചു. റോമിലെ രക്തസാക്ഷിയായ താർസീസിയോയുടെ പേരും നല്കി. 1928 ലെ കൊടും യുദ്ധത്തിൽ ജനറലിന്റെ കുതിരയ്ക്ക് വെടിയേറ്റു. അപകടത്തിൽ പെട്ട് കിടക്കുന്ന ജനറലിനെ കണ്ടപ്പോൾ ജോസ് തന്റെ കുതിരയെ കാണിച്ചുകൊണ്ട് ഇതിൽ കയറി രക്ഷപെടാൻ ആവശ്യപ്പെട്ടു. അവരെന്നെ കൊന്നാൽ ഒരു കുഴപ്പവുമില്ല, പക്ഷേ, അങ്ങേയ്ക്കങ്ങനെയല്ലല്ലോ...ഇത് പറയുന്നതിനിടയിലും വെടിയുണ്ടകൾ ചീറിപാഞ്ഞു വരുന്നുണ്ടായിരുന്നു. യുദ്ധ സമയത്ത് എതിരാളികൾ ദേവാലയങ്ങൾ പിടിച്ചടക്കുകയും തടവുകാരെ പാർക്കാൻ ഉപയോഗിക്കുകയും ചെയ്തു. സാൻഷെസും പിടിക്കപ്പെട്ടു. ജന്മനാടായ സാഹുവായിലേക്ക് കൊണ്ടുപോയി ഒരു ദേവായത്തിന്റ സങ്കീർത്തിക്കുള്ളിൽ ഇട്ട് പൂട്ടി.
ജയിലിൽ സാൻഷെസ് സ്വർഗയാത്രക്കുള്ള ഒരുക്കങ്ങളിലായിരുന്നു. പളളിക്കുള്ളിലെ തടവറയിൽ നിന്നും എനിക്ക് സ്വർഗത്തിലേക്ക് പോകണമെന്ന് ഉറക്കെ പാടുമായിരുന്നു. സാഹുയോ ഗ്രാമത്തിന്റെ തലവൻ സാൻഷെസിനോട് പറഞ്ഞു, ''നീ ചെറുപ്പമാണ്, അതുകൊണ്ട് ക്രിസ്തുവിനെ തള്ളിപ്പറഞ്ഞാൽ നിന്നെ ഞങ്ങൾ വെറുതെ വിടാം.'' ജോസിന്റെ സുഹൃത്തുക്കളുടെ കേൾക്കയാണ് ഇങ്ങനെ ഗ്രാമത്തലവൻ പറഞ്ഞത്. പീഡനങ്ങൾ  കൂടുമ്പോൾ ജോസ് വിശ്വാസത്തെ തള്ളിപറയുമോയെന്ന ആശങ്കയായി അവർക്ക്. സുഹൃത്തുക്കൾ ജോസിന് വേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം അപേക്ഷിച്ചു പ്രാർത്ഥിച്ചു. ജോസിന്റെ ജിവൻ നഷ്ടമാകരുതെന്നും ക്രൈസ്തവ വിശ്വാസത്തെ അവൻ തളളിപറയരുതെന്നുമായിരുന്നു അവരുടെ ഉള്ളുരുകിയ പ്രാർത്ഥന. പക്ഷേ, അവരെ അത്ഭുതപ്പെടുത്തുന്ന വിശ്വാസമായിരുന്നു ജോസിന്റേത്. അവൻ വിശ്വാസത്തെ തള്ളിപ്പറഞ്ഞു ജീവൻ രക്ഷിക്കാൻ ശ്രമിച്ചില്ല. അത് അവരിൽ വലിയ മാറ്റം വരുത്തി. ജോസിന് വേണ്ടി പ്രാർത്ഥിച്ച രണ്ട് കൂട്ടുകാരിൽ ഒരാൾ പിന്നീട് വൈദികനായി മാറി. അദേഹമാണ് ലീജിയണറീസ് ഓഫ് സഭ സ്ഥാപകൻ ഫാ. മാർഷ്യൽ മസിയേൽ.
ജോസിന്റെ മനസുമാറ്റാൻ വേണ്ടി ജയിലിൽ കിടന്ന ഒരു കത്തോലിക്കാ വിശ്വാസിയെ ജോസിന്റെ കൺമുൻപിൽ തുക്കിലേറ്റി. ഇത് കണ്ട് ഭയക്കുന്നതിനു പകരം മരണം വരിക്കാൻ പോകുന്ന അയാളെ അനുമോദിച്ച് കൊണ്ട് പറഞ്ഞു, ധീരനായ ക്രിസ്റ്റസ് നീ എനിക്ക് മുൻപേ സ്വർഗത്തിലായിരിക്കും. നീ അവിടെ ചെല്ലുമ്പോൾ എനിക്ക് വേണ്ടി ഒരു സ്ഥലമൊരുക്കി വയ്ക്കാൻ രാജാവായ യേശുവിനോട് പറയണം.  ഞാൻ താമസിയാതെ അവിടെ എത്തിച്ചേരും. മരണത്തെ മുൻപിൽ കണ്ട് മരണം കാത്ത് ദൈവത്തെ മുഖാഭിമുഖം കാണാനുള്ള ദിവസത്തിനായി അവൻ കാത്തിരുന്നു. വിശാസം ത്യജിച്ച് രക്ഷപ്പെടാൻ ഒരിക്കലും ജോസിന് താത്പര്യമില്ലായിരുന്നു.എപ്പോഴും ജപമാല ചൊല്ലിയും പാട്ടുപാടിയും ജയിലിൽ വിശ്വാസം  പ്രഘോഷിച്ചുകൊണ്ടിരുന്നു. മരണം കാത്തുകിടന്നപ്പോൾ അവസാനമായി അമ്മയ്ക്ക് ദൈവ ഇഷ്ടത്തിന് കീഴ്‌പ്പെട്ട് മരണം വരിക്കാൻ  പോവുകയാണെന്നെഴുതി.
1928 ഫെബ്രുവരി 10 ന് അതിക്രൂരമായി ജോസ് മർദിക്കപ്പെട്ടു. നിസാരമായ വേദനയല്ലായിരുന്നു അത്. ജോസിന്റെ  കലിനടിയിലെ തൊലിയുരിഞ്ഞെടുത്തു ഉപ്പുപാറയ്ക്ക് മുകളിലുടെ നടത്തി, തുടർന്ന് പട്ടാളക്കാർ അവനെ നഗര കവാടം മുതൽ സെമിത്തേരി വരെ ചോരയിൽ കുളിച്ച് അടർന്നു മാറിയ പാദങ്ങൾ ഉറപ്പിച്ച് നടത്തിച്ചു. വേദന സഹിക്കാൻ വയ്യാതെ അവൻ ഉറക്കെ കരഞ്ഞു. ജോസിനെ കുഴിച്ചു മൂടാനായി അവർ തയാറാക്കിയ കുഴിക്കരികിലേക്ക് അവനെ കൊണ്ടു വന്നു. പെട്ടന്ന് പട്ടാളക്കാർ മൂർച്ചയുള്ള കത്തിയെടുത്ത് അവന്റെ മാറ് പിളർന്നു. എന്നെ പിതാവിന്റെ സന്നിധിയിലേക്ക് പോകാൻ സഹായിച്ചവർക്ക് വേണ്ടി ഞാൻ പ്രാർത്ഥിക്കും, അവരെയും  ഞാൻ സ്വർഗത്തിൽ കാത്തിരിക്കുമെന്ന് പറഞ്ഞ് ജോസ് സാൻഷെസ് കണ്ണുകളടച്ചു.  വിശ്വാസത്തിന് വേണ്ടി ജീവൻ സമർപ്പിച്ച സാൻഷെസിനെ വിശുദ്ധനായി കാണാൻ മെക്‌സിക്കൻ ജനത അതിയായി ആഗ്രഹിച്ചു.
മെക്‌സിക്കോയിലെ സഹുവായോയിൽ സെനോറ മക്കാരിയോ സാൻഷെസിന്റെയും സെനോറ മരിയ ദെൽ റെയോയുടെയും നാലു മക്കളിൽ മൂന്നാമനായി മാർച്ച് 28, 1913 നാണ്  ജോസ് ജനിച്ചത്. 2005 മാർച്ച് 20 ന് ബനഡിക്ട് പതിനാറാമൻ മാർപാപ്പ ജോസ് സാൻഷേസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
കടപ്പാട്.... ശാലോം...

2 comments :

  1. Read from wiki:

    http://en.wikipedia.org/wiki/Jos%C3%A9_S%C3%A1nchez_del_R%C3%ADo

    ReplyDelete
  2. from wiki:

    José Luis Sánchez del Río was born on March 28, 1913,[2] in Sahuayo, Michoacán. He attended school in his home town, and later in Guadalajara, Jalisco. When the Cristero War broke out in 1926, his brothers joined the rebel forces, but his mother would not allow him to take part. The rebel general, Prudencio Mendoza, also refused his enlistment. The boy insisted that he wanted the chance to give his life for Jesus and so come to Heaven easily. The general finally relented and allowed José to become the flagbearer of the troop.[3] The Cristeros nicknamed him Tarcisius, after the early Christian saint, martyred for protecting the Eucharist from desecration.
    During heavy fighting on January 25, 1928, Pedroza's horse was killed, and José gave his horse to the general so that the fight could go on.[3] Then he sought cover and fired at the enemy until he ran out of ammunition. The government troops captured the boy and imprisoned him in the sacristy of the local church.
    José's killing was witnessed by two childhood friends. It was later reported that José was "captured by government forces," who ordered him to "renounce his faith in Christ, under threat of death. He refused to accept apostasy".
    To break his resolve, he was made to watch the hanging of another Cristero that they had in custody, but instead José encouraged the man, saying that they would soon meet again in Heaven.[3] In prison, José prayed the rosary daily and wrote an emotional letter to his mother, saying that he was ready to fulfill the will of God. His father attempted to raise a ransom to save him, but was not able to appease the government in time.
    Others recalled the gruesome events that transpired after the government's failure to break José's resolve on the evening of February 10, 1928: "Consequently they cut the bottom of his feet and obliged him to walk around the town toward the cemetery. They also at times cut him with a machete until he was bleeding from several wounds. He cried and moaned with pain, but he did not give in. At times they stopped him and said, 'If you shout, "Death to Christ the King" we will spare your life.' José would only shout, 'I will never give in. Viva Cristo Rey!'" When they reached the place of execution, his captors stabbed him numerous times with bayonets. The commander was so furious that he pulled out his pistol and shot José. Moments before his death, the boy drew a cross in the dirt and kissed it

    http://en.wikipedia.org/wiki/Jos%C3%A9_S%C3%A1nchez_del_R%C3%ADo

    ReplyDelete